ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Friday, March 2, 2012

ഇമാം


ഇമാം
  1. അബു മസ്‌ഊദ്‌(റ) പറഞ്ഞു. അല്ലാഹുവിണ്റ്റ ദൂതന്‍(സ) പറഞ്ഞു: അല്ലാഹുവിന്‍റെ ഗ്രന്ഥം കൂടുതല്‍ അറിയുന്നയാള്‍ ആണ്‌ ജനങ്ങളുടെ ഇമാമതത്‌ (നേത്റ്‍തവം) വഹിക്കേണ്ടത്‌. വി. ഖൂര്‍ആനെ കുറിച്ചുള്ള ജ്ഞാനം സമമായിട്ടുള്ളവരാണെങ്കില്‍ സുന്നത്തില്‍ കൂടുല്‍ ജ്ഞാനമുള്ളവന്‍: സന്നയിലുള്ള ജ്ഞാനത്തില‍ സമന്‍മാരാണെങ്കില്‍ ഹിജറയില്‍ മുമ്പന്‍ . ഹിജറയില്‍ സമന്‍മാരാണെങ്കില്‍, പ്രായത്തില്‍ കൂടിയ ആള്‍. ഒരാളുടെ അധികാരത്തില്‍പെട്ട സ്ഥലത്ത്‌, മറ്റൊരാള്‍പ്രാര്‍ത്ഥന നയിക്കുവാന്‍ പാടില്ല. യാതൊരാളും മറ്റൊരാളുടെ വീട്ടിലെ മാന്യസ്ഥാനത്തു അയാളുടെ അനുവാദം കൂടാതെ ഇരിക്കാനും പാടില്ല. (മുസ്ലിം)
  2. ഇബ്നുഅബ്ബാസ്‌(റ) പറഞ്ഞു; അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും സദ്‌വ്റ്‍ത്തനായ ആള്‍ അസാന്‍ കൊടുക്കേണ്ടതും, ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ ജ്ഞാനമുള്ളയാള്‍ ഇമാം സ്ഥാനംവഹിക്കേണ്ടതുമാകുന്നു. (അബൂദാവൂദ്‌)
  3. അബുഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: ഏത്‌ അമീറിന്‍റെ കീഴിലും ജിഹാദ്‌ നിങ്ങള്‍ക്കു നിര്‍ബന്ധമാണ്‌; അദ്ദേഹം സദ്‌ വ്റ്‍ത്തനാകട്ടെ, മഹാപാപം ചെയ്ത കുറ്റക്കാരനാവട്ടെ. നമസ്കാരം നിങ്ങള്‍ക്കു ഓരോ മുസ്ലിമിന്‍റെയും പിന്നില്‍ നിര്‍ന്ധമാണ്‌; അയാള്‍ സദ്‌ വ്റ്‍ത്തനാകട്ടെ, ദുര്‍വ്റ്‍ത്തനാകട്ടെ, മഹാപാപം ചെയ്ത കുറ്റക്കാരനാകട്ടെ. ഓരോ മുസ്ലിമിനുവേണ്ടിയും മയ്യിത്തുനമസ്കാരം നിങ്ങള്‍ക്കു നിര്‍ബന്ധമാണ്‌; അയാള്‍ (മരിച്ചയാള്‍) സദ്‌വ്റ്‍ത്തനാകട്ടെ, ദുര്‍വ്റ്‍ത്തനാകട്ടെ, മഹാപാപം ചെയ്ത കുറ്റക്കാരനാകട്ടെ. (അബൂദാവൂദ്‌)
  4. അനസ്‌(റ) നിവേദനം ചെയ്തു: പ്രവാചകന്‍(സ) ജനങ്ങളുടെ ഇമാമായി ഇബ്നു ഉമ്മിമക്തൂമിനെ നിയോഗിച്ചു; അദ്ദേഹം കുരുടനായിരുന്നു. (അബൂദാവൂദ്‌)
  5. ഖുര്‍ആന്‍ ഹൃദിസ്ഥമായിരുന്ന ഉമ്മു വറഖഃയെക്കുറിച്ചു നിവേദനം ചെയ്യപ്പെട്ടു. അവരുടെ വീട്ടിലെ ആളുകളുടെ ഇമാം അവര്‍ ആയിരിക്കണമെന്നു അവരോടു പ്രവാചകന്‍(സ) കല്‍പിച്ചു. അവര്‍ക്കു ഒരു മുഅസ്സിന്‍ ഉണ്ടായിരുന്നു. അവര്‍ ആ വീട്ടിലെ ആളുകളുടെ ഇമാം ആയി നമസ്കരിക്കയും ചെയ്തിരുന്നു. (അഹ് മദ്‌)
  6. അബുഹുറയ്‌റാ(റ) പറഞ്ഞു, ദൈവദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ നമസ്കാരത്തിനു വരുമ്പോള്‍ ഞങ്ങള്‍ സുജൂദിലാണെങ്കില്‍ നിങ്ങളും സുജുദുചെയ്യുകയും അത്‌ ഒന്നായിട്ട്‌ കണക്കാക്കാതിരിക്കയും ചെയ്യുക. ഒരു റകഅത്തില്‍ ചേരുന്നവന്‍ നമസ്കാരത്തില്‍ ചേര്‍ന്നു. (അബൂദാവൂദ്‌)
  7. സമുറഃ പറഞ്ഞു: ഞങ്ങള്‍ മൂന്നുപേരാകുമ്പോള്‍ ഒരാള്‍ മുന്‍പില്‍ നില്‍ക്കണമെന്ന്‌ ദൈവദൂതന്‍(സ) കല്‍പിച്ചു. (തിര്‍മിദി)
  8. അബുഹുറയ്‌റാ(റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: ഇമാമിനെ മദ്ധ്യത്തിലാക്കയും, ഇടനികത്തുകയും ചെയ്യുക. (അബൂദാവൂദ്‌)

No comments:

Post a Comment