ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Friday, March 2, 2012

ചുരുക്കി നമസ്കരിക്കല്‍


ചുരുക്കി നമസ്കരിക്കല്‍
  1. ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) പത്തൊമ്പത് ദിവസം ഖസ്റാക്കിക്കൊണ്ട് (മക്കാവിജയ വേളയില്‍) അവിടെ താമസിച്ചു. ഞങ്ങള്‍ യാത്ര ചെയ്യുകയും ഒരു സ്ഥലത്തു 19 ദിവസം വരെ താമസിക്കുകയും ചെയ്താല്‍ ഖസ്റാക്കും. വര്‍ദ്ധിപ്പിച്ചാല്‍ പൂര്‍ത്തിയാക്കും. (ബുഖാരി. 2. 20. 186)
  2. അനസ്(റ) നിവേദനം: ഞങ്ങള്‍ നബി(സ) യോടൊപ്പം (ഹജ്ജുത്തൂല്‍ വദാഇല്‍) മദീനയില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. ആ യാത്രയില്‍ മദീനയിലേക്ക് മടങ്ങും വരെ നബി(സ) ഈ രണ്ട് ഈ രണ്ട് റക്ക്അത്തുകളായിട്ടാണ് നമസ്കരിച്ചിരുന്നത്. ഇത് പറഞ്ഞപ്പോള്‍ നിങ്ങള്‍ മക്കയില്‍ കുറച്ച് ദിവസം താമസിച്ചിരുന്നോ എന്ന് ചിലര്‍ ചോദിച്ചു. ഞങ്ങള്‍ പത്തുദിവസം താമസിച്ചുവെന്ന് അനസ്(റ) മറുപടി പറഞ്ഞു. (ബുഖാരി. 2. 20. 187)
  3. അബ്ദുല്ല(റ) നിവേദനം: ഞാന്‍ നബി(സ) യോടൊപ്പം മിനായില്‍ വെച്ച് രണ്ടു റക്അത്തു ഖസ്റാക്കി നമസ്കരിച്ചിട്ടുണ്ട്. അബൂബക്കര്‍ , ഉമര്‍ എന്നിവരോടൊപ്പം ഉസ്മാന്‍റെ ഭരണത്തിന്‍റെ ആദ്യഘട്ടത്തിലും രണ്ടു റക്ക് അത്തു തന്നെയാണ് നമസ്കരിച്ചിരുന്നത്. അവസാന ഘട്ടങ്ങളില്‍ ഉസ്മാന്‍ പൂര്‍ത്തിയാക്കി നമസ്കരിക്കുകയാണ് ചെയ്തിരുന്നത്. (ബുഖാരി. 2. 20. 188)
  4. ഹാരിസത്തു(റ) പറയുന്നു: ഞങ്ങള്‍ തികച്ചും നിര്‍ഭയരായിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ നബി(സ) ഞങ്ങളെയും കൂട്ടി മിനായില്‍ വെച്ച് രണ്ട് റക്ത്താക്കി നമസ്കരിച്ചിട്ടുണ്ട്. (ബുഖാരി. 2. 20. 189)
  5. അബ്ദുറഹ്മാന്‍ (റ) നിവേദനം: ഉസ്മാന്‍ (റ) മിനായില്‍ വെച്ച് (ഖസ്റാക്കാതെ) ഞങ്ങളേയുമായി നാല് റക്അത്തു നമസ്കരിച്ചു. ഇതിനെ സംബന്ധിച്ച് അബ്ദുല്ലാഹിബ്നുമസ്ഊദി(റ)നോട് ചിലര്‍ ചോദിച്ചു. ഇന്നാലില്ലാഹിവഇന്നഇലൈഹിറാജിഊന്‍ എന്നാണ് അദ്ദേഹം പറഞ്ഞത്. ശേഷം അദ്ദേഹം പറഞ്ഞു. ഞാന്‍ നബി(സ)യുടെ കൂടെ മിനായില്‍ വെച്ച് രണ്ട് റക്അത്തു ഖസ്റാക്കി നമസ്കരിച്ചിട്ടുണ്ട്. അബൂബക്കര്‍ (റ) ഉമര്‍ (റ) എന്നിവരുടെ കൂടെയും മിനായില്‍ വെച്ച് രണ്ടു റക്അത്തു നമസ്കരിച്ചിട്ടുണ്ട്. ആ നാല് റക്അത്തുകളുടെ സ്ഥാനത്ത് അല്ലാഹുവിങ്കല്‍ സ്വീകാര്യങ്ങളായ രണ്ട് റക്അത്തു നമസ്കരിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായെങ്കില്‍ എന്നാണ് ഞാന്‍ ആശിക്കുന്നത്. (ബുഖാരി. 2. 20. 190)
  6. ഇബ്നു അബ്ബാസ്(റ) പറയുന്നു: നാലിന്‍റെ പ്രഭാതത്തില്‍ ഹജ്ജിന് തല്‍ബിയ്യത്തു ചൊല്ലികൊണ്ടു നബി(സ)യും സഹാബിമാരും പുറപ്പെട്ടു. നബി(സ) അവരോട് ഹജ്ജിനെ ഉംറ:യാക്കി മാറ്റുവാന്‍ നിര്‍ദ്ദേശിച്ചു. ബലിമൃഗത്തെ കൂടെ കൊണ്ടുവന്നവര്‍ ഒഴികെ. (ബുഖാരി. 2. 20. 191)
  7. ഇബ്നു ഉമര്‍ (റ) നിവേദനം: വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട ഒരു പുരുഷന്‍റെ കൂടെയല്ലാതെ ഒരുസ്ത്രീ മൂന്നു ദിവസത്തെ യാത്ര ചെയ്യുവാന്‍ പാടില്ലായെന്ന് നബി(സ) അരുളി. (ബുഖാരി. 2. 20. 192)
  8. അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു പകലും ഒരു രാത്രിയും വിവാഹബന്ധം നിഷിദ്ധമാക്കിയവര്‍ കൂടെയില്ലാതെ യാത്ര ചെയ്യുവാന്‍ പാടില്ല. (ബുഖാരി. 2. 20. 194)
  9. ആയിശ:(റ) നിവേദനം: നമസ്കാരം ആദ്യം ഈ രണ്ട് റക്ക്അത്തു വീതമായിരുന്നു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നത്. യാത്രയില്‍ അതു അപ്രകാരം തന്നെ സ്ഥിരപ്പെടുത്തി. നാട്ടിലെ നമസ്കാരത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സുഹ്രി(റ) പറയുന്നു. ആയിശ:(റ)യുടെ സ്ഥിതി എന്താണ്!. അവര്‍ യാത്രയല്‍ പൂര്‍ത്തിയാക്കി (നാല് റക്ക്അത്തു) നമസ്കരിക്കുന്നുണ്ടല്ലോ? എന്ന് ഞാന്‍ ഉറ്വ:(റ) ോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഉസ്മാന്‍ (റ) വ്യാഖ്യാനിച്ചതുപോലെ അവരും വ്യാ്യാിച്ചു. (ബുഖാരി. 2. 20. 196)
  10. ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) വേഗം എത്തേണ്ട യാത്രയിലാണെങ്കിലും മഗ്രിബ് നമസ്കാരം (ഇശാ നമസ്കാരത്തിലേക്ക്) പിന്തിക്കും. എന്നിട്ട് മഗ്രിബും ഇശായും ജംഅ് ആക്കി നമസ്കരിക്കും. സാലിം(റ) പറയുന്നു. അബ്ദുല്ല ധൃതിയുള്ള യാത്രയില്‍ അപ്രകാരം ചെയ്യാറുണ്ട്. സാലിം(റ) പറയുന്നു: ഇബ്നു ഉമര്‍ (റ) മുസ്ദലിഫയില്‍ വെച്ച് മഗ്രിബിന്‍റെയും ഇശായുടെയും ഇടയില്‍ ജംഅാക്കാറുണ്ട്. സാലിം(റ) പറയുന്നു. ഇബ്നു ഉമര്‍ (റ) മഗ്രിബ് നമസ്കാരത്തെ പിന്തിപ്പിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ സ്വഫിയ്യ: ക്ക് രോഗമാണെന്ന വിവരം അദ്ദേഹത്തിന് ലഭിക്കുകയും അദ്ദേഹത്തിന്‍റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ ഞാന്‍ പറഞ്ഞു: നമസ്കാരത്തിന്‍റെ സമയമായി. ഇബ്നു ഉമര്‍ (റ) പറഞ്ഞു: നീ യാത്ര ചെയ്യുക. രണ്ടോ മൂന്നോ മൈല്‍ ഞങ്ങള്‍ യാത്ര ചെയ്തപ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി അദ്ദേഹം നമസ്കരിച്ചു. അനന്തരം അദ്ദേഹം പറഞ്ഞു. നബി(സ)ക്ക് യാത്ര ധൃതിയുള്ളതാകയാല്‍ ഇപ്രകാരം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അബ്ദുല്ല(റ) പറയുന്നു: നബി(സ)ക്ക് വേഗം എത്തേണ്ട യാത്രയിലാണെങ്കില്‍ മഗ്രിബ് നമസ്കാരം അദ്ദേഹം പിന്തിക്കും. എന്നിട്ട് മഗ്രിബ് മൂന്ന് റക്അത്തായിട്ടു തന്നെ നമസ്കരിച്ച് സലാം വീട്ടും. എന്നിട്ട് അധികം താമസിയാതെ രണ്ട് റക്അത്തു ഇശാ നമസ്കരിക്കും. എന്നിട്ട് സലാം ചൊല്ലും. അര്‍ദ്ധരാത്രി തഹജ്ജൂദിനു വേണ്ടി എഴുന്നേല്‍ക്കും വരെ നബി(സ) ഒരു സുന്നത്തും നമസ്കരിക്കുകയില്ല. (ബുഖാരി. 2. 20. 197)
  11. ഇബ്നു ആമിര്‍ (റ) തന്‍റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു. വാഹനം തിരിഞ്ഞുനില്‍ക്കുന്ന ഭാഗത്തേക്ക് അഭിമുഖമായിക്കൊണ്ട് നബി(സ) വാഹനപ്പുറത്ത് വെച്ച് നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി. 2. 20. 198)
  12. ജാബിര്‍ (റ) നിവേദനം: വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഖിബ് ലയുടെ ഭാഗത്തുനിന്ന് തെറ്റിക്കൊണ്ട് നബി(സ) സുന്നത്തു നമസ്കരിക്കാറുണ്ട്. (ബുഖാരി. 2. 20. 199)
  13. ഇബ്നു ഉമര്‍ (റ) നിവേദനം: അദ്ദേഹം വാഹനപ്പുറത്തുവെച്ച് വിത്ര്‍ നമസ്കരിക്കാറുണ്ട്. നബി(സ) അപ്രകാരം ചെയ്യാറുന്ന്െ അനന്തരം അദ്ദേഹം പറയും. (ബുഖാരി. 2. 20. 200)
  14. ഇബ്നു ഉമര്‍ (റ) നിവേദനം: അദ്ദേഹം തന്‍റെ യാത്രയില്‍ വാഹനം എവിടേക്ക് തിരിഞ്ഞു നില്‍ക്കുന്നുവോ അവിടേക്ക് അഭിമുഖീകരിച്ച് നമസ്കരിക്കാറുണ്ട്. ശേഷം നിശ്ചയം പ്രവാചകന്‍ ഇപ്രകാരം ചെയ്യാറുണ്ടെന്ന് അദ്ദേഹം പറയും. ആംഗ്യം കാണിച്ചാണ് അദ്ദേഹം നമസ്കരിക്കാറുള്ളത്. (ബുഖാരി. 2. 20. 201)
  15. ആമിര്‍ (റ) നിവേദനം: ഒട്ടകം ഏത് ഭാഗത്തേക്ക് തിരിഞ്ഞു നില്‍ക്കുകയാണെങ്കിലും ആ ഭാഗത്തേക്ക് അഭിമുഖീകരിച്ച് തന്‍റെ ശിരസ്സ് കൊണ്ട് ആംഗ്യം കാണിച്ച് അതിന്‍റെ പുറത്ത് വെച്ച് നബി(സ) നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഫര്‍ള് നമസ്കാരത്തില്‍ നബി(സ) അപ്രകാരം ചെയ്യാറില്ല. (ബുഖാരി. 2. 20. 202)
  16. ജാബിര്‍ (റ) നിവേദനം: നബി(സ) കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് തന്‍റെ വാഹനപ്പുറത്ത് വെച്ച് നമസ്കരിക്കാറുണ്ട്. ഫര്‍ള് നമസ്കരിക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ വാഹനപ്പുറത്ത് നിന്ന് ഇറങ്ങി ഖിബ് ലയെ അഭിമുഖീകരിച്ചുകൊണ്ട് നമസ്കരിക്കും. (ബുഖാരി. 2. 20. 203)
  17. ഇബ്നു സീറിന്‍ (റ) പറയുന്നു: അനസ്(റ) ശാമില്‍ നിന്ന് വരുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ സ്വീകരിക്കുവാന്‍ വേണ്ടി ഞങ്ങള്‍ അഭിമുഖീകരിച്ചു. ഐനുത്തംറ് എന്ന സ്ഥലത്തു വെച്ച് ഞങ്ങള്‍ അദ്ദേഹത്തെ കണ്ടുമുട്ടി. ഖിബ് ലയുടെ ഇടത് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് ഒരു കഴുതപ്പുറത്തിരുന്ന് അദ്ദേഹം നമസ്കരിക്കുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ ചോദിച്ചു. ഖിബ് ലയില്‍ നിന്ന് തെറ്റിയാണോ നിങ്ങള്‍ നമസ്കരിക്കുന്നത്? അദ്ദേഹം പറഞ്ഞു: നബി(സ) അപ്രകാരം ചെയ്യുന്നത് കണ്ടിരുന്നില്ലെങ്കില്‍ ഞാന്‍ അങ്ങിനെ ചെയ്യുകയില്ലായിരുന്നു. (ബുഖാരി. 2. 20. 204)
  18. ഇബ്നു ഉമര്‍ (റ) നിവേദനം: ഞാന്‍ നബി(സ)യുടെ കൂടെ സഹവസിച്ചിട്ടുണ്ട്. യാത്രയിലൊരിക്കലും നബി(സ) സുന്നത്തു നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലാഹു പറയുന്നു: അല്ലാഹുവിന്‍റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് (33. 21). (ബുഖാരി. 2. 20. 206)
  19. ഇബ്നു ഉമര്‍ (റ) നിവേദനം: ഞാന്‍ നബി(സ)യെ സഹവസിച്ചിട്ടുണ്ട്. അവിടുന്ന് യാത്രയില്‍ രണ്ട് റക്അത്തില്‍ കൂടുതലായി നമസ്കരിക്കാറില്ല. അബൂബക്കര്‍ , ഉമര്‍ , ഉസ്മാന്‍ എന്നിവരേയും ഞാന്‍ സഹവസിച്ചിട്ടുണ്ട്. അവരും രണ്ടു റക്അത്തില്‍ കൂടുതലായി (സുന്നത്തു) വര്‍ദ്ധിപ്പിക്കാറില്ല. (ബുഖാരി. 2. 20. 206)
  20. ഉമ്മൂഹാനിഅ്(റ) നിവേദനം: നബി(സ) മക്കാ വിജയത്തിന്‍റെ സന്ദര്‍ഭത്തില്‍ അവരുടെ വീട്ടില്‍ വെച്ച് കുളിക്കുകയും ളുഹാ നമസ്കാരം എട്ട് റക്ക്അത്തു നമസ്കരിക്കുകയും ചെയ്തു. വളരെ ലഘുവായ നിലക്കാണ് നബി(സ) അവ നിര്‍വ്വഹിച്ചത്. എങ്കിലും സുജൂദും റൂകുഉം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആമിര്‍ (റ) നിവേദനം: നബി(സ) ഒരു യാത്രയില്‍ രാത്രിയില്‍ വാഹനത്തിലിരുന്നു. ആ വാഹനം പോകുന്ന ഭാഗത്തേക്ക് തിരിഞ്ഞു സുന്നത്തു നമസ്കരിക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി. 2. 20. 207)
  21. ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) വേഗം എത്തേണ്ടതായ യാത്രയിലാണെങ്കില്‍ മഗ്രിബിന്‍റെയും ഇശായുടെയും ഇടയില്‍ ജംഅാക്കി നമസ്കരിക്കും. ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) യാത്രയില്‍ ളുഹ്റും അസ്റും അപ്രകാരം തന്നെ മഗ്രിബും ഇശായും ജം: ആക്കി നമസ്കരിക്കാറുണ്ട് (ബുഖാരി. 2. 20. 209)
  22. അനസ്(റ) നിവേദനം: സൂര്യന്‍ ആകാശമധ്യത്തില്‍ നിന്ന് തെറ്റുന്നതിന്‍റെ മുമ്പ് നബി(സ) യാത്ര പുറപ്പെട്ടാല്‍ ളുഹ്റിന് അസറിന്‍റെ സമയത്തിലേക്ക് പിന്തിക്കും. ശേഷം അവയുടെ ഇടയില്‍ ഒരുമിച്ച് കൂട്ടി നമസ്കരിക്കും. സൂര്യന്‍ തെറ്റിയ ശേഷമാണ് യാത്ര പുറപ്പെടുന്നതെങ്കില്‍ ളുഹ്ര്‍ നമസ്കരിച്ച് വാഹനത്തില്‍ കയറും. (ബുഖാരി. 2. 20. 212)
  23. ഇംറാനുബ്നു ഹുസൈന്‍ (റ) നിവേദനം: എന്നെ മൂലക്കുരു രോഗം ബാധിച്ചിരുന്നു. അപ്പോള്‍ തിരുമേനി(സ) യോട് ഒരാള്‍ ഇരുന്ന് നമസ്കരിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു. എഴുന്നേറ്റ് നിന്ന് നമസ്കരിച്ചാല്‍ അതാണ് ഉത്തമം. വല്ലവനും ഇരുന്നു നമസ്കരിച്ചാല്‍ നിന്ന് നമസ്കരിക്കുന്നതിന്‍റെ പകുതി പ്രതിഫലം അവനുണ്ട്. ഒരാള്‍ കിടന്നുകൊണ്ട് നമസ്കരിച്ചാല്‍ ഇരുന്നു നമസ്കരിക്കുന്നവന്‍റെ പകുതി പ്രതിഫലം അവനുണ്ട്. (ബുഖാരി. 2. 20. 216)
  24. ഇംറാന്‍ (റ) നിവേദനം: എന്നെ മൂലക്കുരു ബാധിച്ചപ്പോള്‍ നബി(സ) യോട് നമസ്കാരത്തെക്കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു. നീ നിന്ന് നമസ്കരിക്കുക. അതിന് കഴിവില്ലെങ്കില്‍ ഇരുന്നും അതിന്നും കഴിവില്ലെങ്കില്‍ കിടന്നും നമസ്കരിക്കുക. (ബുഖാരി. 2. 20. 217)
  25. ആയിശ:(റ) നിവേദനം: വാര്‍ദ്ധക്യം പ്രാപിക്കുന്നതുവരെ നബി(സ) രാത്രിയിലെ സുന്നത്തു നമസ്കാരം ഒരിക്കലും ഇരുന്നു നമസ്ക്കരിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. വാര്‍ദ്ധക്യമായപ്പോള്‍ നബി(സ) ഇരുന്നുകൊണ്ടാണ് നമസ്കാരത്തില്‍ ഖുര്‍ആന്‍ ഓതിയിരുന്നത്. അങ്ങനെ റുകൂഅ് ചെയ്യേണ്ട സമയം വരുമ്പോള്‍ എഴുന്നേറ്റ് നിന്ന് മുപ്പതോ നാല്‍പ്പതോ ആയത്തുകള്‍ ഓതിയശേഷം റുകൂഅ്ചെയ്യും. (ബുഖാരി. 2. 20. 219)

No comments:

Post a Comment