ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Friday, March 2, 2012

മഴക്കു വേണ്ടിയുള്ള നമസ്കാരം


മഴക്കു വേണ്ടിയുള്ള നമസ്കാരം
  1. ഉബ്ബാദ്‌ തന്‍റെ പിതൃവ്യനില്‍ നിന്നും നിവേദനം: നബി(സ) മഴക്കു വേണ്ടി നമസ്കരിക്കുവാന്‍ പുറപ്പെടുകയും അവിടെ തന്‍റെ തട്ടം തല തിരിക്കുകയും ചെയ്തു. (ബുഖാരി. 2. 17. 119)
  2. അബുദുറഹ്മാന്‍ തന്‍റെ പിതാവില്‍ നിന്ന്‌ നിവേദനം: അബൂത്വാലിബ്‌ പാടിയ കവിത ഇബ്നു ഉമര്‍ (റ) പാടുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. അദ്ദേഹം വെള്ള നിറമുള്ള ഒരു നേതാവാണ്‌. അദ്ദേഹത്തെ മുന്‍ നിറുത്തി മേഘത്തോട്‌ വെള്ളത്തിനാവശ്യപ്പെടാം. അദ്ദേഹം അനാഥക്കുട്ടികളുടെ അഭയ കേന്ദ്രവും വിധവകളുടെ രക്ഷാകേന്ദ്രവുമാണ്‌. (ബുഖാരി. 2. 17. 122)
  3. അനസ്‌(റ) നിവേദനം: നിശ്ചയം ഉമറൂബ്നൂല്‍ ഖത്താബിന്‍റെ കാലത്തു അദ്ദേഹം മഴക്ക്‌വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നത്‌ അബ്ബാസി(റ)നെ കൊണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം പറയും: അല്ലാഹുവേ! ഞങ്ങളുടെ നബിയെ ക്കൊണ്ട്‌ നിന്നോട്‌ ഞങ്ങള്‍ മഴക്കുവേണ്ടി പ്രാര്‍ത്ഥിപ്പിക്കുകയും അപ്പോള്‍ നീ ഞങ്ങള്‍ക്ക്‌ മഴ വര്‍ഷിപ്പിച്ചു തരികയും ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ നബിയുടെ പിതൃവ്യനെക്കൊണ്ട്‌ ഞങ്ങളിതാ നിന്നോട്‌ മഴക്കു വേണ്ടി പ്രാര്‍ത്ഥിപ്പിക്കുന്നു. നീ ഞങ്ങള്‍ക്ക്‌ മഴ വര്‍ഷിപ്പിച്ചു തരേണമേ! റാവി പറയുന്നു: അന്നേരം അവര്‍ക്കു മഴ ലഭിക്കാറുണ്ട്‌. (ബുഖാരി. 2. 17. 123)
  4. അബ്ദുല്ല(റ) നിവേദനം: നിശ്ചയം നബി(സ) മഴക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ തന്‍റെ തട്ടം തല തിരിച്ചിട്ടു. (ബുഖാരി. 2. 17. 124)
  5. അബ്ദുല്ലാഹുബ്നു സൈദ്‌(റ) നിവേദനം: നബി(സ) മഴക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മൈതാനത്തേക്ക്‌ പുറപ്പെട്ടു. ഖിബ് ല:യുടെ നേരെ നബി(സ) തിരിയുകയും തന്‍റെ തട്ടം തല തിരിച്ചിടുകയും രണ്ട്‌ റക്‌അത്തു നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 2. 17. 125)
  6. അനസ്‌(റ) നിവേദനം: ഒരു മനുഷ്യന്‍ സമ്പത്തു നശിച്ചതിനെ സംബന്ധിച്ചും കുടുംബത്തിന്‍റെ ക്ളേശത്തെ സംബന്ധിച്ചും നബി(സ) യോട്‌ ആവലാതിപ്പെട്ടു. അപ്പോള്‍ നബി അല്ലാഹുവിനോട്‌ മഴക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. നബി(സ) തന്‍റെ തട്ടം തിരിച്ചിട്ടതും ഖിബ് ലയെ അഭിമുഖീകരിച്ചതും ഇവിടെ പറയുന്നില്ല. (ബുഖാരി. 2. 17. 131)
  7. അബ്ബാസ്‌ തന്‍റെ പിതൃവ്യനില്‍ നിന്ന്‌ നിവേദനം: നബി(സ) ജനങ്ങളേയുമായി മഴക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മൈതാനത്തേക്ക്‌ പുറപ്പെട്ടു. അങ്ങനെ നബി(സ) എഴുന്നേറ്റു നിന്ന്‌ അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചു. ശേഷം ഖിബ് ലയുടെ നേരെ തിരിഞ്ഞു തന്‍റെ തട്ടം തിരിച്ചിട്ടു. അങ്ങനെ അവര്‍ക്ക്‌ മഴ ലഭിച്ചു. (ബുഖാരി. 2. 17. 138)
  8. അബ്ബാസ്‌(റ) തന്‍റെ പിതൃവ്യനില്‍ നിന്ന്‌ നിവേദനം: നബി(സ) മഴക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പുറപ്പെട്ടു. അവിടുന്ന്‌ ഖിബ് ലയെ അഭിമുഖീകരിച്ചുകൊണ്ട്‌ പ്രാര്‍ത്ഥിച്ചു. തന്‍റെതട്ടം മാറ്റിയിട്ടു ശേഷം ഉറക്കെ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട്‌ രണ്ട്‌ റക്‌അത്തു നമസ്കരിച്ചു. (ബുഖാരി. 2. 17. 139)
  9. അനസ്‌(റ) നിവേദനം: നബി(സ) വെള്ളിയാഴ്ച ദിവസം പ്രസംഗിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ കയറി വന്നു. ഇപ്രകാരം പറഞ്ഞു: പ്രവാചകരേ! മൃഗങ്ങളും കുടുംബങ്ങളും നശിച്ചു. ജനങ്ങളും അപ്പോള്‍ നബി(സ) തന്‍റെ ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ജനങ്ങളും നബിയുടെ കൂടെ അവരുടെ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ പള്ളിയില്‍ നിന്നും പുറത്തു പോകുന്നതിന്‍റെ മുമ്പ്‌ തന്നെ മഴ പെയ്തു. അടുത്ത വെള്ളിയാഴ്ച ദിവസം വരെ ഞങ്ങള്‍ക്ക്‌ മഴ ലഭിച്ചുകൊണ്ടിരുന്നു. അപപോള്‍ ആ മനുഷ്യന്‍ നബി(സ)യുടെ അടുത്തു വന്നു. പ്രാവചകരേ! യാത്ര്കാര്‍ക്ക്‌ ക്ളേശമായി. വഴികള്‍ തടസ്സപ്പെടു എന്നു പറഞ്ഞു. (ബുഖാരി. 2. 17. 143)
  10. അനസ്‌(റ) നിവേദനം: മഴക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ അല്ലാതെ മറ്റൊരു പ്രാര്‍ത്ഥനയിലും നബി(സ) കൈകള്‍ ഉയര്‍ത്താറില്ല. മഴക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നബി(സ) അവിടുത്തെ രണ്ടു കക്ഷത്തിലെ വെളുപ്പ്‌ കാണുന്നതു വരെ രണ്ടും കയ്യും ഉയര്‍ത്താറുണ്ട്‌. (ബുഖാരി. 2. 17. 141)
  11. ആയിശ(റ) നിവേദനം: നബി(സ) മഴയെ വര്‍ഷിക്കുന്നത്‌ കാണുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കും. ഉപകാരപ്രദമായ മഴ വര്‍ഷിപ്പിക്കേണമേ. (ബുഖാരി. 2. 17. 142)
  12. അനസ്‌(റ) നിവേദനം: ശക്തിയായി കാറ്റടിക്കുമ്പോള്‍ നബി(സ)യുടെ മുഖത്ത്‌ ഭയത്തിന്‍റെ ലക്ഷണങ്ങള്‍ കാണാറുണ്ടായിരുന്നു. (ബുഖാരി. 2. 17. 144)
  13. ഇബ്നു അബ്ബാസ്‌(റ) നിവേദനം: നബി(സ) അരുളി: ഇളം കാറ്റ്‌ വഴി എനിക്ക്‌ സഹായം ലഭിച്ചു. ആദ്കാര്‍ ചുഴലിക്കാറ്റ്‌ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു. (ബുഖാരി. 2. 17. 145)
  14. അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിജ്ഞാനം നശിപ്പിക്കപ്പെടുകയും ഭൂചലനങ്ങള്‍ വര്‍ദ്ധിക്കുകയും സമയം കുറയുകയും കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും വധം വര്‍ദ്ധിക്കുകയും സമ്പത്ത്‌ വര്‍ദ്ധിച്ച്‌ (സാധാരണക്കാരുടെ ഇടയില്‍ പോലും) ഒഴുകുകയും ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. (ബുഖാരി. 2. 17. 146)
  15. ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) ഒരിക്കല്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ഞങ്ങളുടെ ശാമിലും ഞങ്ങളുടെ യമനിലും നീ ബര്‍ക്കത്തു (നന്‍മ) നല്‍കേണമേ! അപ്പോള്‍ ഞങ്ങളുടെ നജ്ദിലും എന്ന്‌ കൂട്ടിച്ചേര്‍ക്കാന്‍ അനുചരന്‍മാര്‍ നബി(സ) യോടു ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. അവിടെയാണ്‌ കമ്പനങ്ങളും വിപ്ളവങ്ങളും ഉടലെടുക്കുക. പിശാചിന്‍റെ പാര്‍ട്ടി വെളിപ്പെടുന്നതും അവിടെത്തന്നെയാണ്‌. (ബുഖാരി. 2. 17. 147)
  16. സൈദ്ബനു ഖാലിദ്‌(റ) നിവേദനം: ഹുദൈബിയ്യ: യില്‍ വെച്ച്‌ രാത്രി മഴ ലഭിച്ചതിന്‌ ശേഷമുള്ള ഒരു സുബഹ് നമസ്കാരം നബി(സ) ഞങ്ങളേയുമായി നമസ്കരിച്ചു. നമസ്കാരത്തില്‍ നിന്ന്‌ നബി(സ) വിരമിച്ചപ്പോള്‍ ജനങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട്‌ അവിടുന്ന്‌ പറഞ്ഞു. ഇന്ന്‌ രാത്രി നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ പ്രസ്താവിച്ചതെന്ന്‌ നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അല്ലാഹുവും അവന്‍റെ ദൂതനുമാണ്‌ ഏറ്റവും അറിവുള്ളത്‌. നബി(സ) പറഞ്ഞു. ഇന്ന്‌ എന്‍റെ അടിയന്‍മാരില്‍ ഒരു വിഭാഗം എന്നില്‍ വിശ്വസിച്ചുകൊണ്ടും മറ്റൊരു വിഭാഗം എന്നെ നിഷേധിച്ചും കൊണ്ടും പ്രഭാതത്തില്‍ പ്രവേശിക്കും. അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും ഞങ്ങള്‍ക്ക്‌ മഴ ലഭിച്ചുവെന്ന്‌ പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചു. ഞാറ്റുവേലയെ നിഷേധിച്ചു. എന്നാല്‍ ഞാറ്റുവേല കൊണ്ട്‌ ഞങ്ങള്‍ക്ക്‌ മഴ ലഭിച്ചുവെന്നു പറയുന്നവര്‍ എന്നെ നിഷേധിക്കുകയും ഞാറ്റുവേലയില്‍ വിശ്വസിക്കുകയും ചെയ്തു. (ബുഖാരി. 2. 17. 148)
  17. ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) അരുളി: അദ്യശ്യ കാര്യങ്ങളുടെ താക്കോല്‍ അഞ്ചു കാര്യങ്ങളാണ്‌. അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും അവയെക്കുറിച്ചറിയാന്‍ കഴിയുകയില്ല. നാളെ എന്തു സംഭവിക്കുമെന്നും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ എന്താണുടലെടുക്കുകയെന്നും താന്‍ നാളെ എന്താണ്‌ പ്രവര്‍ത്തിക്കുകയെന്നും താന്‍ ഏത്‌ ഭൂമിയില്‍ വെച്ചാണ്‌ മ്റ്‍തിയടയുകയെന്നും ഒരാള്‍ക്കും അറിയുവാന്‍ കഴിയുകയില്ല. എപ്പോഴാണ്‌ മഴ വര്‍ഷിക്കുകയെന്നും ഒരു മനുഷ്യനും അറിയാന്‍ കഴിയുകയില്ല. (ബുഖാരി. 2. 17. 149)

No comments:

Post a Comment